If you are not able to read Malayalam properly, please download and install the Unicode Malayalam Font


   
  പഴഞ്ചൊല്ലുകള്‍
  ' പഴഞ്ചൊല്ലില്‍ പതിരില്ല' എന്നാണല്ലോ പഴമക്കാര്‍ പറയുന്നത്‍!. ഞാൻ കേട്ടതും കേട്ടു മറന്നതുമായ ചില പഴഞ്ചൊല്ലുകള്‍!

അക്കരെയൊട്ടു പോയതും ഇല്ല, ഇക്കരെയൊട്ടു നിന്നതും ഇല്ല!

അക്കരെ നിന്നാല്‍ ഇക്കരെ പച്ച!

അരി എത്ര? പയര്‍ അഞ്ഞാഴി!

അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ പുറത്തു!

അങ്കവും കാണാം താളിയും ഒടിയ്ക്കാം!

അഞ്ചനം എന്നാല്‍ എനിക്കറിയാം, മഞ്ഞള്‍ പോലെ വെളുത്തിരിക്കും!

അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും!

അടി തെറ്റിയാല്‍ ആനയും വീഴും!

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അതു കിടക്കുമോ?

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും, അതു പോകും കുപ്പ കുഴിയില്‍!

അനുഭവമാണ് മഹാഗുരു!

അമ്മയ്ക്കു പ്രാണ വേദന, മകള്‍ക്കു വീണ വായന!

അണ്ടിയോടു അടുത്തലേ മാങ്ങയുടെ പുളി അറിയൂ !

അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട!

അണ്ണാറ കണ്ണനും തന്നാല്‍ ആയത്!

അരിയും തിന്നു ആശാരിച്ചിയേം കടിച്ചു , പിന്നേം നായ്ക്ക് മുറു മുറുപ്പ് !

അല്‍പ്പനു ഐശ്വര്യം വന്നാല്‍, അര്‍ദ്ധരാത്രിയിലും കുട പിടിക്കും!

ആട് കിടന്നിടത്തു പൂട പോലും ഇല്ല!

ആന കൊടുത്താലും ആശ കൊടുക്കരുത്!

ആനപ്പുറത്ത് ഇരുന്നാല്‍ പട്ടിയെ പേടിക്കേണ്ട!

ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ ഒക്കില്ല!

ആനയ്ക്കുണ്ടോ ആനയുടെ വലിപ്പം അറിയുന്നു!

ആന വായില്‍ അമ്പഴങ്ങ!

ആറ്റില്‍ ഇറങ്ങിയവനേ ആഴം അറിയൂ!

ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം!

ആരംഭ ശൂരത്വം!

ആവശ്യക്കാരന് ഔചിത്യം പാടില്ല!

ഇല ചെന്നു മുള്ളില്‍ വീണാലും, മുള്ളു ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് ആണ് ‍!

ഇല നക്കി നായുടെ ചിരി നക്കി നായ് !

ഇരുന്നിട്ട് വേണം കാല്‍ നീട്ടാന്‍!

ഇനാംപേച്ചിയ്ക്ക് കൂട്ട് മരപ്പട്ടി‍!

ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?

ഉപ്പില്ലാ പണ്ടം കുപ്പയില്‍!

ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കും!

ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!

ഉരള്‍ ചെന്നു മദ്ദളത്തോട് പരാതി പറയുന്നു!

എത്തി നോക്കുന്നവന്റെ പുറത്ത് ഏണി വച്ച് നോക്കുന്നവന്‍?

എരി തീയില്‍ എണ്ണ ഒഴിയ്ക്കുക?

എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?

എല്ലു മുറിയെ പണി ചെയ്താല്‍ പല്ലു മുറിയെ തിന്നാം!

ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെ!

ഒത്തു പിടിച്ചാല്‍ മലയും പോരും!

ഒത്തു പിടിച്ചാല്‍ മലയും പോരും!

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത്!

ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍, വരുന്നതെല്ലാം അവനെന്നു തോന്നും!

ഒരുമയുണ്ടേല്‍ ഉലക്കേലും കിടക്കാം!

ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ!

ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കഞ്ഞി കുമ്പിളില്‍ തന്നെ!

ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമോ?

കട്ടവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക !

കട്ടവന് കഴയ്ക്കും!

കത്തുന്ന പുരയില്‍ നിന്നു കഴുക്കോല്‍ ഊരുക !

കയ്യൂക്കുള്ളവന്‍ കാര്യസ്ഥന്‍ !

കണ്ണുണ്ടായാല്‍ പോരാ, കാണണം !

കണ്ണില്‍ കൊള്ളേണ്ടതു പുരികത്തു കൊണ്ടു!

കണ്ണു പൊട്ടന്‍ മാങ്ങക്ക് കല്ലെറിയും പോലെ!

കണ്ടതു പറഞ്ഞാല്‍ കഞ്ഞി കിട്ടില്ല !

കണ്ടറിയാത്തവന്‍ കൊണ്ടറിയും!

കാക്ക കുളിച്ചാല്‍ കൊക്ക് ആകില്ല!

കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്!

കാണം വിറ്റും ഓണം ഉണ്ണണം!

കാലത്തിനൊത്തു കോലം കെട്ടണം!

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത്!

കുന്തം പോയാല്‍ കുടത്തിലും തപ്പണം‍!

കുരങ്ങന്റെ കയ്യിലെ പൂമാല പോലെ‍!

കുറുക്കന്റെ കണ്ണ് എപ്പോഴും കോഴി കൂട്ടില്‍ തന്നെ‍!

കൊക്ക് എത്ര കുളം കണ്ടതാ, കുളം എത്ര കൊക്കിനെ കണ്ടതാ‍!

കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ‍!

കൊന്നാല്‍ പാപം തിന്നാല്‍ തീരും‍!

കൊല്ല കുടിയില്‍ സൂചി വില്‍ക്കാന്‍ നോക്കരുത്‍!

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി‍!

കൊഞ്ച് തുള്ളിയാല്‍ മുട്ടോളം, പിന്നെയും തുള്ളിയാല്‍ ചട്ടിയില്‍!

ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും, ചോര തന്നെ കൊതുകിനു കൌതുകം!

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും!

ചക്കര കുടത്തിലേ എറുമ്പ് അരിക്കൂ!

ചക്കിനു വച്ചതു കൊക്കിനു കൊണ്ടു!

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട!

ചുമരില്ലാതെ ചിത്രം വരയ്ക്കാന്‍ പറ്റില്ല!

ചൊട്ടയിലെ ശീലം ചുടല വരെ!

ചൊല്ലി കൊട്, തല്ലി കൊട്, തള്ളി കള!

ജാത്തിയാല്‍ ഉള്ളതു തൂത്താല്‍ പോകില്ല!

ജീവിതം നായ് നക്കി!

ഞാഞ്ഞൂലിനും ശീൽക്കാരമോ?

തനിക്കു താനും പെരക്കു  തൂണും !

തരമുണ്ടെന്നു വച്ചു പുലരുവോളം കക്കരുത് !

തല മറന്ന് എണ്ണ തേയ്ക്കരുത് !

തലയ്ക്ക് വന്നത് തലപാവോടെ പോയി !

തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല!

താന്‍ പാതി ദൈവം പാതി!

തീ ഇല്ലാതെ പുക ഉണ്ടാവില്ല!

തീക്കൊള്ളി കൊണ്ടു തല ചൊറിയരുത്!

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല!

തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കരുത്!

തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക!

തേടിയ വള്ളി കാലില്‍ ചുറ്റി!

ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കീട്ടു കാര്യമില്ല!

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!

നനയുന്നിടം കുഴിക്കരുത്!

നടുക്കടലിലും നായ് നക്കിയേ കുടിയ്ക്കൂ!

നാട് ഓടുമ്പോള്‍ നടുവേ ഓടണം!

നെല്ലും പതിരും തിരിച്ചറിയണം!

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട!

പറയുമ്പോള്‍ കേള്‍ക്കണം, തരുമ്പോള്‍ തിന്നണം!

പട്ടരില്‍ പൊട്ടനില്ല!

പട്ടി ഒട്ടു പുല്ലു തിന്നുകയും ഇല്ല പശൂനെ ഒട്ടു തീറ്റിക്കുകയും!

പട്ടി ചന്തയില്‍ പോയതു പോലെ!

പന്തീരാണ്ടു കാലം കുഴലില്‍ ഇട്ടാലും പട്ടിയുടെ വാല്‍ വളഞ്ഞു തന്നെ!

പല തുള്ളി പെരുവെള്ളം!

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും !

പല്ലു പൊഴിഞ്ഞ സിംഹം പോലെ!

പയ്യെ തിന്നാല്‍ പനയും തിന്നാം!

പശു ചത്ത്, മോരിലെ പുളിയും പോയി!

പാഷാണത്തില്‍ ക്രമി !

പാടത്ത് ജോലി വനമ്പത്ത് കൂലി!

പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷണം തിന്നണം!

പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാല്‍ കൂരായണ!

പാലം കലുങ്ങിയാലും കേളന്‍ കുലുങ്ങില്ല!

പുകഞ്ഞ കൊള്ളി പുറത്തു!

പുത്തന്‍ അച്ചി പുരപ്പുറം തൂക്കും!

പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണോ?

പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നിടത്തു കാര്യം!

പൂച്ചയ്ക്ക് മീശ കിളുത്താല്‍  അമ്പിട്ടനെന്താ മെച്ചം!

പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല!

പൊട്ടനെ ചട്ടന്‍ ചതിച്ചല്‍ ചട്ടനെ ദൈവം ചതിക്കും!

പൊന്നും കുടത്തിനു എന്തിനു പൊട്ട് !

പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം!

പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ടു കാര്യം ഇല്ല!

മത്തന്‍ കുത്തിയ കുമ്പളം മുളയ്ക്കുമോ?

മധുരിച്ചിട്ട് ഇറക്കാനും വയ്യ, കയ്ച്ചിട്ടു തുപ്പാനും വയ്യ !

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി!

മരുഭൂമിയില്‍ ഒരു മരുപച്ച!

മാനത്തു കാണുമ്പോള്‍ മരത്തില്‍ കാണണം!

മിന്നുന്നതെല്ലാം പൊന്നല്ല!

മിണ്ടാ പൂച്ച കലം ഉടയ്ക്കും!

മീന്‍ കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കരുത്!

മെല്ലെ തിന്നാല്‍ പനയും തിന്നാം!

മുല്ല പൂമ്പടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാവും സൌരഭ്യം!

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല!

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് !

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കും!

മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ തേങ്ങ വീണു!

മൌനം വിദ്വാന് ഭൂഷണം!

രണ്ടു കയ്യും കൂട്ടിയടിച്ചലേ ശബ്ദം കേള്‍ക്കൂ!

രണ്ടു വള്ളത്തില്‍ ചവിട്ടി നില്‍ക്കരുത്!

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍!

വടി കൊടുത്തു അടി വാങ്ങരുത്!

വായില്‍ തോന്നിയതു കോതയ്ക്കു പാട്ട്!

വല്ലഭനു പുല്ലും ആയുധം!

വാക്കും പഴഞ്ചാക്കും ഒരുപോലെ !

വാളെടുത്തവന്‍ വാളാല്‍!

വിത്തിനു കുത്ത് ഉണ്ടെങ്കില്‍ ഇലയ്ക്കു തുള നിശ്ചയം!

വിത്തു ഗുണം, പത്ത് ഗുണം!

വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം!

വിനാശ കാലേ വിപരീത ബുദ്ധി!

വെളുക്കാന്‍  തേച്ചത് പാണ്ടായി!

വെള്ളത്തില്‍ വരച്ച വര പോലെ!

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!

വേലി തന്നെ വിളവ് തിന്നുന്നു!

വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത്!

സമ്പത്തു കാലത്തു തൈ പത്ത് വച്ചാല്‍ , ആപത്ത് കാലത്ത് കാ പത്ത് തിന്നാം!

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ടി വരും!

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിര്‍ത്തുക!

 

 

 

ഈ താള്‍  രൂപകല്പന നൽകിയതും പരിപാലിയ്ക്കുന്നതും ജയിംസ്‌കുട്ടി തോമസ്‌

പകർപ്പവകാശം 2016-17